Sunday 21 October 2012

പുകമറ



ജീവിതം എന്ന കളിവഞ്ചിയില്‍
കണ്ടുമുട്ടിയ രണ്ടു കവികള്‍
പ്രണയം എന്ന അമൃതില്‍
മുങ്ങി ചത്ത രണ്ടു കിളികള്‍
നടുവില്‍ നിശബ്ധനായ് ഞാന്‍
വെടിപ്പുക മറഞ്ഞു
വെന്ത ശരീരങ്ങള്‍ക്ക് നടുവില്‍
മാനവീക വിജയ ആഘോഷ പ്രസംഗം
ചെറ്റകള്‍, ഈയാം പാറ്റകള്‍
പറന്നുയരുന്നു ചത്ത്‌ വീഴുന്നു
അന്ന് ഞാന്‍ വേണ്ടത്തവന്‍
ഇന്ന് എന്റെ പ്രതിമയില്‍
കാക്കള്‍ കാഷ്ടിക്കുന്നു

പണ്ട് ചാര്‍ത്തിയ  ജമന്ധി മാല
മരണം നിനക്കും എനിക്കും
നീ മരിച്ച  ശേഷം നിന്നെ മറന്നു
ഞാന്‍ മരിച്ച ശേഷം എന്നെ ജീവിപ്പിച്ചു
ആരാണ് വിഡ്ഢി ? ഞനോ നീയോ ?
അതോ മറ്റാരെങ്കിലുമോ ?
 

Wednesday 3 October 2012

ഐ. സീ. യു

ജെയിംസ്‌ ഡ്യൂട്ടിക്കായി  ഐ. സീ. യു  ന്റെ പടി കയറി . നഴ്സിംഗ് സുപ്രണ്ടിന്റെ തെറിവിളി ഇന്നും കേള്‍ക്കേണ്ടിവരുമോ എന്നാ ഭയം അവനെ നടുക്കി . എല്ല് മുറിയെ പണിയെടുതലും അപരാതി എന്ന് വിളിക്ക പെടേണ്ടി  വരുന്ന തന്റെ വര്‍ഗ്ഗത്തിന്റെ ദുര്‍ഗതി ഓര്‍ത്തു ഒന്ന് വിതുമ്പി  . പിന്നെ മടിച്ചു നില്‍കാതെ തന്നെ കാത്തു  കിടക്കുന്ന രോഗികളുടെ അടുത്തേക്ക് പുഞ്ചിരിയുമായി നടന്നു . നേഴ്സ്  സ്റ്റേഷനിലെ ഫോണ്‍ ഉറക്കെ   നില വിളിച്ചു . സന്തോഷ വാര്‍ത്തകള്‍ വളരെ വിരളമായി മാത്രം പറയാറുള്ള  ആ ഫോണ്‍ , ഒരു കാലന്റെ ലുക്കാണതിനു. റിസീവര്‍ എടുത്തു ചെവിയില്‍ വച്ചു. മറുതലക്കു നിന്ന് കാഷുവാലിറ്റിലെ മണി സിസ്റ്റരിന്റെ  ചോദ്യം ബെഡഡ് കാളിയുണ്ടോട? മറുപടി ചുരുക്കി പറഞ്ഞു   '' ഇന്ന് യുണിറ്റ് ഫുള്ളാ '' . ഇനി ഒരിക്കലും ഈ ഫോണ്‍ മുഴ്ങ്ങല്ലേ എന്നാ പ്രാര്‍ത്ഥനയോടെ റിസീവര്‍ വെച്ചിട്ട് തിരിഞ്ഞു നോക്കിയപ്പോഴേക്കും . കള്ളനെ പോലെ പതുങ്ങിയിരുന്ന മരണം ബെഡഡ്  15 ലെ സാജനെ കൂടെ കൊണ്ട് പോയിരുന്നു . നെഞ്ച് പൊട്ടി കരയുന്ന അവന്റെ ഭാര്യയും  വീട്ടുകാരും , സ്വന്തം അച്ഛന്റെ ഒരു നോക്ക്  കാണാന്‍ കഴിയാതെ ഗര്‍ഭപാത്രത്തില്‍ കിടന്നു അമ്മയുടെ വിലാപം കേള്‍ക്കുന്ന ഒരു കുഞ്ഞു . ഈ ചിന്തകള്‍ക്ക് എന്റെ ജീവിതത്തില്‍ സ്ഥാനമില്ല . കാരണം മരണം അപ്പോഴേക്കും അപ്പുറത്ത് വലവിരിച്ചിരുന്നു.

Monday 30 July 2012

' ജീവിതം എന്ന മഹാ നാടകം '

ജീവിതത്തിനും മരണത്തിനുമിടയില്‍
നാം ജീവിക്കുന്നേയില്ല
മത്സരിക്കുകയാണ്
ഞാന്‍ ഏറ്റവും
നന്നായി ജീവിക്കുന്നു
എന്ന് മറ്റുള്ളവര്‍ക്ക് ' തോന്നലുകളുണ്ടാക്കാന്‍ ' ,
ഇവിടെ
നാം സൃഷ്ട്ടിക്കുന്നത് ഇമേജുകള്‍
മാത്രമാണ് ,
മനസ്സിനു പോലും മേക്കപ്പിടുന്ന
ഈ ശീലം എന്ന് മാറുന്നോ അന്നേ നാം
ജീവിതത്തിന്റെ മധുരം തിരിച്ചറിയു .